കടങ്കഥകളിലൂടെ ഒട്ടേറെ ചിന്തിക്കാനും വിനോദം ലഭിക്കാനും സാധിക്കും. ഈ പോസ്റ്റിലൂടെ ധാരാളം മലയാള കടങ്കഥ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങള്ക്കായി ഒരുക്കിയിരിക്കുന്നു.
Table of Contents
Malayalam Riddles
കാലങ്ങളോളം പ്രചാരത്തിലിരിക്കുന്ന കടങ്കഥകളുടെ ഒരു പട്ടികയാണ് കൊടുത്തിരിക്കുന്നത്
- ഒരമ്മ പൊറ്റതൊക്കെ കറുത്ത പട്ടാളം. – കട്ടുറുമ്പ്
- അപ്പത്തിനുകൂടും അടിക്കുകൂടില്ല : ചുണ്ടുകള്
- മണ്ണിൽ മുളയ്ക്കാതെ മരത്തിൽ പടർന്നു. – ചിതൽ
- വട്ടി എടുത്താൽ കാള ഓടും. – വഞ്ചി
- ആയിരം ആളുകൾ ചെത്തിപ്പണിത ചിത്രകൂടക്കല്ല്. – തേനീച്ചക്കൂട്
- കട കട കുടു കുടു നടുവിലൊരു പാതാളം. – ആട്ടുകല്ല്
- അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു. – ഇടിവെട്ടി കൂൺ മുളയ്ക്കുക
- ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം – ആമ്പൽപ്പൂവ്
- എന്റച്ഛന്റെ കുളത്തിലെ വെള്ളം കോരീട്ടും കോരീട്ടും തീരണില്ല. – സമുദ്രം
- ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ. – കൊതുക്
- എല്ലാം കാണും എല്ലാം കേൾക്കും. മറുപടിക്ക് പറ്റില്ല. – കണ്ണും കാതും
- തുമ്പിക്കൈയില്ലാത്ത ആന. – കുഴിയാന
- ഒരെരുത്തിൽ നിറച്ചു വെള്ളക്കാള. – പല്ലുകൾ
- കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി. – പാക്കുവെട്ടി
- ഒറ്റക്കാലൻ ചന്തയ്ക്ക് പോയി. – കുട
- എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ കൊമ്പ് ഇല്ല – ഒച്ച്
- കുപ്പായമൂരി കിണറ്റിലിട്ടു. – പഴം തിന്നു തോൽ കളയുക
- ആള്്ക്കാര്ക്കൊക്കെ വിളമ്പിനിരത്തും, അല്പംപോലും തിന്നില്ല – തവി
- ആകാശത്ത് അമ്പും വില്ലും – മുരിങ്ങക്കായ്
- ചെപ്പുനിറച്ചും പച്ചയിറച്ചി. – കപ്പ
- തേൻകുടത്തിലൊറ്റക്കണ്ണൻ. – ചക്കക്കുരു
- തിന്നില്ല കുടിയ്ക്കില്ല, തല്ലാതെ മിണ്ടില്ല. – ചെണ്ട
- മുറ്റത്തെ ചെപ്പിനടപ്പില്ല. – കിണർ
- കിടാങ്ങളെ കൊല്ലുമമ്മ. – തീപ്പെട്ടി
- ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല. – അഗ്നി
- അകത്തറുത്താൽ പുറത്തറിയും – ചക്കപ്പഴം • ചക്കപ്പഴം മുറിക്കകത്തുവച്ച് മുറിച്ചാൽപോലും പുറത്തേക്ക് ഗന്ധം വ്യാപിക്കും.
- ഒരമ്മ എന്നും വെന്തും നീറിയും – അടുപ്പു്
- തടയാം, നീക്കാം, ബന്ധിക്കാനൊക്കില്ല. – പുക
- മേലേവീട്ടിലെ മുത്തശ്ശ്യമ്മേടെ പൊട്ടിച്ചിരിയും പേടിപ്പിക്കും. – മിന്നലും ഇടിയും
- ചത്ത കാള മടലെടുക്കുമ്പോൾ ഓടും. – വള്ളം
- കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായി. – ഉഴുന്ന്
- തൊട്ടാൽ ചൊറിയൻ തിന്നാൻ രസികൻ. – ചേന
- തുടച്ചാലും തുടച്ചാലും ചേറുപോകാത്ത കണ്ണാടി. – ചന്ദ്രൻ
- അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു – കുരുമുളക്
- ചില്ലിക്കൊമ്പത്തെ മഞ്ഞപക്ഷി – കപ്പൽമാങ്ങാ
- പകലെല്ലാം പച്ചക്കായ, രാവായാൽ പഴുത്തകായ. – ഇലക്ട്രിക് ബൾബ്
- എല്ലുണ്ട് വാലുണ്ട് വെള്ളം തടയാൻ കഴിവുണ്ട്. – കുട
- കയറും കൊണ്ട് ചെന്നപ്പോൾ കഴത്തില്ല കെട്ടാൻ. – ആമ
- കണ്ടാൽ സുന്ദരൻ, തൊട്ടാൽ ഭയങ്കരൻ. – തീക്കട്ട
- വാലില്ലാക്കോഴി നെല്ലിനു പോയി. – വെള്ളിച്ചക്രം
- പൊക്കിളിൽ തൊട്ടാൽ ഇളിച്ചു കാട്ടും – ടോർച്ച്
- അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര. – പുളിമരം
- ആയിരം തിരിതെരച്ച് അതിനുള്ളിലിരിക്കുന്ന ഉണ്ണികൃഷ്ണന്റെ പേര് പറയാമോ? – ഉണ്ണിത്തണ്ട്
- വേലിപ്പൊത്തിലിരിക്കും രത്നം. – മിന്നാമിനുങ്ങ്
- അകത്തുരോമം പുറത്തിറച്ചി – മൂക്ക്
- ഈച്ച തൊടാത്തൊരിറച്ചിക്കഷണം, പൂച്ച തൊടാത്തൊരിറച്ചിക്കഷണം, തൊട്ടാൽ നക്കുമിറച്ചിക്കഷണം. – തീക്കനൽ
- ആയിരം കിളിക്ക് ഒരു കൊക്ക്. – വാഴക്കൂമ്പ്
- ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ. – ചൂല്
- അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില. – പപ്പടം
- ആന കേറാ മല ആടു കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി – നക്ഷത്രങ്ങള് നിറഞ്ഞ ആകാശം
- ഞാനോടിയാൽ കൂടെയോടും, ഞാൻ നിന്നാലൊപ്പം നിൽക്കും. – നിഴൽ
- പലകക്കീഴെ പച്ചയിറച്ചി. – നഖം
- വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു. – ഇടിവെട്ടി കൂൺ മുളയ്ക്കുക
- എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല. – ആമ
- ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല. – പുളിമരം
- അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല. – ആമ
- ആകാശത്തൊരു കൂട്ടിനുള്ളില് മുപ്പത്തിരണ്ടു വെള്ളാന – പല്ല്
- അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. – തവള
- അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി – ഓവ്
- കറുത്ത പാറയ്ക്ക് വെളുത്തവേര്. – ആനക്കൊമ്പ്
- കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.- താക്കോൽകൂട്ടം.
- ഒറ്റക്കണ്ണൻ കുതിച്ചു പാഞ്ഞു. – തീവണ്ടി
- കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള. – നാഴി
- അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്. – വെറ്റില മുറുക്ക്
- അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു. – ചൂല്
- ഒരു മണി നെല്ലോണ്ടറ നിറഞ്ഞു. – വിളക്കിന്റെ പ്രകാശം
- തല വട്ടിയിൽ, തടി തൊട്ടിയിൽ. – നെല്ല്
- ചെറുചോപ്പൻ ചെക്കന് കരിവീട്ടി തല – തീക്കട്ട
- കറുത്ത കണ്ടത്തിൽ വെളുത്ത കൊക്ക്. – ആകാശത്തിൽ നക്ഷത്രം
- നാവൂരി പാലുകൊണ്ട് നാടാകെ കല്യാണം. – ട്യൂബ്ലൈറ്റ്, നിലാവ്
- വരുമ്പോൾ കറുത്തിട്ട്, പോകുമ്പോൾ വെളുത്തിട്ട്. – തലമുടി
- ആകാശത്തിലെത്തുന്ന തോട്ടി. – കണ്ണ്
- ചെടിയാൽ കായ, കായയിൽ ചെടി. – കൈതച്ചക്ക
- ആവശ്യക്കാരൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല. – ശവപ്പെട്ടി
- അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല. – കൊടിമരം
- അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു. – കുരുമുളക്
- നാലുകാലുണ്ട്, നടുവുണ്ട്, നായക്കു തിന്നാൻ ഇറച്ചിയില്ല. – കസേര
- മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു. – തേങ്ങ
- ആകാശത്തൊരു പഞ്ഞിക്കെട്ട് – മേഘം
- മൂന്നു ചിറകുള്ള വവ്വാൽ. – സീലിംഗ് ഫാൻ
- അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്. – മെതിക്കൽ
- പൊന്ന് തിന്ന് വെള്ളി തുപ്പി. – അയനിച്ചക്കയുടെ കുരു
- അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്. – മത്തൻ
- ഒരു മുറം മലരിലൊരു തേങ്ങാക്കൊത്ത്. – ചന്ദ്രക്കല
- പാൽമൊന്തയിൽ കരിമീൻ. – കണ്ണ്
- അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു. – കൈയിൽ ചോറുരുള
- അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ. – നക്ഷത്രങ്ങൾ
- ഇത്തിരി മുറ്റത്തഞ്ചാളുകൾ. – കൈവിരലുകൾ
- അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും. – തീപ്പെട്ടിയും കൊള്ളിയും
- പുക തുപ്പുന്ന പാമ്പ്. – തീവണ്ടി
- ഒരമ്മയ്ക്ക് രണ്ട് മക്കൾ, ഓരോന്നിനും രണ്ട് നിറം. – കണ്ണ്
- രണ്ടു കിണറിന് ഒരു പാലം. – മൂക്ക്
- പാടുന്നുണ്ട് പറക്കുന്നുണ്ട്, കണ്ണിൽക്കാണാനൊക്കില്ല. – കാറ്റ്
- മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി. – റോസാപുഷ്പം
- ഒരു തൊഴുത്തിൽ രണ്ടുവരി വെള്ളക്കുതിര. – പല്ലുകൾ
- അടി പാറ, നടു വടി, മീതെ കുട.- ചേന
- കുത്തിയാൽ മുളയ്ക്കില്ല, വേലിയിൽ പടരും. – ചിതൽ
- വെട്ടും തോറും വളരും ഞാൻ. – തലമുടി
- എല്ലാവർക്കും ആവശ്യമാണ്, ആരും പിടിക്കാൻ ശ്രമിക്കുന്നില്ല. – സൂര്യൻ
- അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്. – കിണ്ടി
- ഒറ്റത്തടി മരമാണേ, വേരില്ലാ മരമാണേ, തുഞ്ചത്തു കാണുന്നതെന്തിലയോ, പൂവോ? – കൊടിമരം
- വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല – പേപ്പട്ടി
- വീട്ടിലെ കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ. – അടുപ്പ്
- ഒട്ടും വിലയില്ലാത്തതൊട്ടേറെ വിലയുള്ളതെല്ലാർക്കും ചത്താലും വേണ്ടതത്രേ. – മണ്ണ്
- ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ – അടയ്ക്ക
- ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം. – വവ്വാൽ
- എല്ലില്ല, തലയില്ല, കൈക്കൊന്നും പടമില്ല, ആരാന്റെ കാലോണ്ടേ ഞാൻ നടക്കൂ. – ഉടുപ്പ്
- ഒരു കുപ്പിയിൽ രണ്ണെണ്ണ. – കോഴിമുട്ട
- അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി. – വെള്ളില
- ഒരു കുന്തത്തിന്മേൽ ആയിരം കുന്തം. – തേങ്ങോല
- അകത്തു സ്വര്ണ്ണം പുറത്തുവെള്ളി – കോഴിമുട്ട
- വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട് – ചിരവ
- കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും. – തേങ്ങ
- അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും. – തുലാസ്
- കാട്ടുപുല്ല് വീട്ടുസഭയിൽ. – പുൽപ്പായ
- ചത്ത പോത്ത് കോലെടുത്താലോടും. – തോണി
- അക്കരെ നിന്നകത്തേക്കു കാലുനീട്ടി – മത്തന്
- അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു. – എലി
- പൂട്ടില്ലാപ്പെട്ടി, പൂട്ടാതെടുക്കും പെട്ടി – ശവപ്പെട്ടി
- ആയിരം തത്തയ്ക്ക് ഒരു കൊക്ക്. – വാഴക്കുല
- അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ. – അടുപ്പ്
- സൂചി പോലെ ഇല വന്നു, മദ്ദളം പോലെ ഇല വിരിഞ്ഞു, ഞാനതിന്റെ കായ് തിന്നു, നീയതിന്റെ പേരു പറ. – വാഴ
- കാലകത്തിയാൽ തല പിളരും. – കത്രിക
- മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി – റോസാപുഷ്പം
- ആടിയോടിവരുന്ന വെമ്പാലമൂർഖന്റെ പേരു പറയാമോ? – തീവണ്ടി
- ഉണ്ണാത്ത അമ്മയ്ക്കു് ഒരു മുട്ടൻവയറ്. – വയ്ക്കോൽതുറു
- കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക്. – സൂര്യൻ
- കാൽ കറുപ്പും മുക്കാൽ ചുവപ്പും. – കുന്നിക്കുരു
- ഇരുമ്പുപെട്ടിയിൽ വെള്ളിക്കട്ടി. – മാങ്ങാക്കൊരട്ട (മാങ്ങാണ്ടി)
- അകത്തിരുന്നു പുറത്തേക്കു തലനീട്ടി – ആമ
- ഇരുട്ട് കണ്ടാൽ മറയും, വെളിച്ചം കണ്ടാൽ തുറക്കും. – കണ്ണ്
- അരയുണ്ട് കാലുണ്ട് കാലിന്നടിയില് ഉടലില്ല – പാന്റ്
- വെള്ളമതിലിനുള്ളിൽ ഒരു വെള്ളിവടി. – വാഴപ്പിണ്ടി
- ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം. – തവള
- അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും. – ചൂല് .
- കാലേൽ പിടിച്ചാൽ തോളേൽ കേറും. – കുട
- അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു. – നാവ്
- ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു. – തെങ്ങ്
- ആ പോയി, ഈ പോയി, കാണാനില്ല. – മിന്നാമിനുങ്ങ്
- എന്നെ തൊട്ടാൽ തൊടുന്നവനെ തട്ടും. – വൈദ്യുതി
- അടയുടെ മുമ്പിൽ പെരുമ്പട – തേനീച്ചക്കൂട്
- അമ്മ കിടക്കും, മകളോടും. – അമ്മിക്കല്ലും കുഴവിയും
- വേലിപ്പൊത്തിലിരിക്കും രത്നം – മിന്നാമിനുങ്ങ്
- തലയില്ലാക്കോഴി മല കയറി കൂകി. – തോക്ക്
- കാള കിടക്കും കയറോടും. – മത്തൻ
- കുളിക്കാൻ പോകുമ്പോൾ കുഴഞ്ഞുമറിഞ്ഞ്, കുളിച്ചു വരുമ്പോൾ ബലാബലൻ. – പപ്പടം
- തോളിൽ തൂങ്ങുന്ന തല്ലുകൊള്ളി – ചെണ്ട
- അടി മുടി നടുവിൽ കാട് തല പൂവ് – കൈതച്ചക്ക
- അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു. – കുരുമുളക്
- ചോപ്പൻ കുളിച്ചാൽ കരിമ്പനാകും. – തീക്കട്ട
- ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട. – കടുക്
- അകത്തുചത്തു പുറത്തുനാറി – ചക്ക
- അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല. – ചേമ്പില, താമരയില
- ആളെ കണ്ടാല് നിലവിളിക്കും, കൈകാണിച്ചാലവിടെ നില്ക്കും – ബസ്സ്
- കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി. – അരി തിളയ്ക്കുക
- ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ കുഞ്ഞിക്കിണ്ണം തുള്ളി തുള്ളി. – അരി തിളയ്ക്കുന്നത്.
- പാടാനറിയാം പറയാനറിയാം, ചെയ്യാനൊന്നുമറിയില്ല. – റേഡിയോ
- കരയില്ലാക്കടലിലെ കൊച്ചോടം തുഴയില്ലാതോടുന്ന കൊച്ചോടം. – ചന്ദ്രൻ
- ആരാലും അടിക്കാത്ത മുറ്റം. – ആകാശം
- ചത്തവന്റെ വയറ്റിൽ ചുട്ടവനെ കയറ്റി. – ചക്ക മുറിക്കുക
- തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട. – കുമിള
- ചുവന്നിരിക്കുന്നവൻ കറുത്തുവരുമ്പോൾ വെള്ളത്തിൽമുക്കിയൊരടി. – സ്വർണ്ണം
- അക്കരെക്കുന്നില് വിളക്കുകൊളുത്തി, ഇക്കരെക്കുന്നില് പപ്പടം കാച്ചി – സൂര്യോദയവും ചന്ദ്രോദയവും
- ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ. – കുന്നിക്കുരു
- അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം. – തിരികല്ല്
- നട്ടാൽ മുളക്കൂല, വേലീമ്മൽ പടരൂല, നാട്ടിലെല്ലാടത്തും കറി. – ഉപ്പ്
- കണ്ടാൽ വേര്, തിന്നാൽ മധുരം – ഇരട്ടിമധുരം
- അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല. – അമ്മിക്കുഴ
- വെള്ളച്ചാരെ മാറ്റിയിരുത്തി, ചോപ്പന്മാരെ കേറ്റിയിരുത്തി.- ചാരം വാരി തീകൂട്ടി
- നാലുപേരും കൂടി ഒരുവഴിക്ക് പോയി, മടങ്ങിവന്നപ്പോൾ ഒരാൾ. – മുറുക്കാൻ
- ഇത്തിരി പൊന്നോണ്ടകം നിറച്ചു. – മിന്നാമിനുങ്ങ്
- അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്. – മത്തത്തണ്ട്.
- പകൽ വെളുപ്പും, രാത്രി കറുപ്പും. – സൂര്യൻ
- അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ. – തെങ്ങും തെങ്ങിൻപൂക്കുലയും
- ഒരമ്മ പെറ്റ മക്കളെല്ലാം തുള്ളി തുള്ളി. – ആലില
- കിഴക്കൂന്ന് വരവ്, പടിഞ്ഞാട്ട് പോക്ക് – സൂര്യൻ
- പെറ്റ മക്കളെല്ലാം തുള്ളി തുള്ളി. – ആലില
- അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്. – ചിരവ
- കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ. – കത്രിക
- കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു. – കട്ടിൽ
- സുന്ദരൻ കുളിച്ചപ്പോൾ ചൊറിക്കുട്ടനായി. – പപ്പടം
- എല്ലാം തിന്നും എല്ലാം ദഹിക്കും, വെള്ളം തൊട്ടാൽ പത്തി താഴും – തീ
- കോലിൽ തൂങ്ങും പൂമഴ വർഷം. – പൈപ്പുവെള്ളം
- ആളൊരു കൂളന്, വിളിയൊരുകാതം – കതിന
- കണ്ടാലോ പൂത്തളിക, തളികയിലോ തീ. – സൂര്യൻ
- കൊച്ചിയിൽ വിതച്ചത് കൊല്ലത്ത് കായ്ച്ചു. – വെള്ളരിക്ക
- അടയ്ക്കും തുറക്കും കിങ്ങിണി പത്തായം – കണ്ണ്
- ജീവനില്ല, കാവൽക്കാരൻ. – സാക്ഷ
- ഊതിയാലണയില്ല, മഴയത്തുമണയില്ല, എണ്ണകൂടാതീ വിളക്കു കത്തും – ഇലക്ട്രിക് ബൾബ്
- തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്. – കിണ്ടി
- അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ. – കവുങ്ങ്
- മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല. – ചക്ക
- കൂക്കിവിളിച്ചോടിവന്നു, ഒരുപാടിറക്കി, ഒരുപാടേറ്റി. – തീവണ്ടി
- ഞാൻ തിന്നും വെള്ളാരങ്കല്ലിനെന്തു രസം. – കൽക്കണ്ടം
- അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി. – ചക്ക
- നിലം കീറി പൊന്നെടുത്തു. – മഞ്ഞൾ
- കറിക്കു മുമ്പൻ ഇലക്കു പിമ്പൻ. – കറിവേപ്പില
- കാലൊന്നേയുള്ളു യാത്രയേറെ നടത്തും – കുട
- മുള്ളില്ലാത്ത പുറംകാട്ടിൽ എല്ലില്ലാത്ത ഒരെലിക്കുഞ്ഞ്. – പേൻ
- തൊട്ടാൽ പിണങ്ങും ചങ്ങാതി – തൊട്ടാവാടി
- കറുത്ത മതിലിന് നാല് കാല്. – ആന
- ഇടവഴിയിലൂടെ ഒരു കരിവടിയോടി. – പാമ്പ്
- ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം. – തവള
- വില്ലാണ് പക്ഷേ ഞാണില്ല കെട്ടാൻ. – മഴവില്ല്
- കിടന്നാൽ മീതെ, നടന്നാൽ തലയ്ക്ക് മുകളിൽ. – ആകാശം
- തിരിതിരി തിരിതിരിയമ്മതിരി തിരിതിരി തിരിതിരി മോളുതിരി. – തിരികല്ല്
- എന്നെ തൊട്ടാൽ തൊടുന്നവൻ നാറും. – ചന്ദനം
- ആയിരം കുറിയരി അതിലൊരു നെടിയരി. – നക്ഷത്രങ്ങളും ചന്ദ്രനും
- തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി. – കൈതച്ചക്ക
- പിടിച്ചാൽ ഒരു പിടി, അരിഞ്ഞാൽ ഒരു മുറം. – ചീര
- കൈകൊണ്ട് വിതച്ചത് വാകൊണ്ട് കൊയ്തു. – എഴുതി വായിക്കുക
- അകത്തിരിപ്പോനെ പുറത്തുകാട്ടും – കണ്ണാടി , മുഖം
- ഒരു കുപ്പിക്ക് രണ്ട് കുഴി. – മൂക്ക്
- പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല. – വെള്ളം
- ഒരാളെ ഏറ്റാൻ മൂന്നാള്. – അടുപ്പ്
- ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര. – ചെരുപ്പ്
- കൈയിൽ കയറി മെയ്യിലൊളിച്ചു. – ചോറ്റുരുള
- പൂട്ടാനെളുപ്പം തുറക്കാനാവില്ല – തൊട്ടാവാടി
- ഒരമ്മ എന്നും വെന്തും നീറും – അടുപ്പ്
- നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടുകൊണ്ടുപോയി. – പാമ്പ് തവളയെ പിടിക്കുന്നത്
- കുത്തുന്ന കാളയ്ക്ക് കണ്ണ് പിന്നിൽ – സൂചി
- ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി. – പേൻ
- ഇലയില്ല പൂവില്ല കായില്ല കരിവള്ളി. – തലമുടി
- മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല. – പാവയ്ക്ക
- പച്ചക്കാട്ടിൽ തവിട്ടുകൊട്ടാരം, അതിനുള്ളിൽ വെള്ളക്കൊട്ടാരം, അതിനുള്ളിൽ കൊച്ചുതടാകം. – തേങ്ങളം കൊച്ചുതടാകം.
- പാതാളം പോലെ വായ്, കോലുപോലെ നാവ്. – മണി
- അമ്മയെകുത്തി മകന് മരിച്ചു- തീപ്പെട്ടികോൽ
- പച്ചക്കൊരു കെട്ട്, ചുട്ടാൽ ഒരു കുട്ട. – പപ്പടം
- കിട്ടാൻ പ്രയാസം, കിട്ടിയാൽ തീരില്ല, കൊടുത്താൽ വർദ്ധിക്കും.- വിദ്യ
- മുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ. – വാഴക്കുല
- തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ് – ചന്ദ്രൻ
- ചെറുതിരിയൊന്നിൽ ചെറുമണി കുരുമണി. – കുരുമുളക്
- അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി. – കൺപീലി
- ചുരുട്ടീട്ടും ചുരുട്ടീട്ടും തീരാത്ത പായ. – റോഡ്
- വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ. – തവള
- തല വെന്താലും തടി വേവില്ല. – കൽചുമരുള്ള വീട്
- ഇപ്പൊക്കുത്തിയ പുത്തൻ കിണറിൽ പത്തഞ്ഞൂറ് കളപ്പരല്. – അരി തിളയ്ക്കുന്നത്
- കിറുകിറുപ്പു് കേട്ടു ചക്കിൻ ചോട്ടിൽ ചെന്നാൽ പിള്ളർക്കു തിന്മാൻ പിണ്ണാക്കില്ല. – ഇല്ലി
- അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു. – പായ നെയ്ത്ത്
- ഇത്തിരി പോന്നോൻ ചന്തയ്ക്ക് പോയി – കൂർക്ക
- ചുള്ളിക്കൊമ്പിൽ മഞ്ഞക്കിളി. – പറങ്കിമാങ്ങ
- ആരും കാണാതെ വരും, ആരും കാണാതെ പോകും. – കാറ്റ്
- അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി. – മുളംപട്ടിൽ
- മുക്കണ്ണൻ ചന്തയ്ക്ക് പോയി – തേങ്ങ
- അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്. – ഇല
- ആളൊരു കൂരന്, നിലവിളിപാരം – ശംഖ്
- മണ്ണിനടിയിൽ പൊന്നമ്മ – മഞ്ഞൾ
- ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം. – തവള
- ആരും തൊടാത്തൊരു ഇറച്ചിക്കഷണം. – തീക്കട്ട
- അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു. – തീപ്പെട്ടിക്കൊള്ളി
- വട്ടത്തിൽ ചവിട്ടിയിൽ നീളത്തിലോടും – സൈക്കിൾ
- ഇരിക്കാം, കിടക്കാം, ഓടാം, പറക്കാനൊക്കില്ല. – കസേര
- വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല. – ചിലന്തി
- അകത്തുനിന്നു നോക്കിക്കാണും, കണ്ടതൊക്കെയുള്ളിലാക്കും – ക്യാമറ
- ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം – തലമുടി
- ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല. – ടോർച്ച്
- ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ ആയിരം കാക്ക വയ്യേ വയ്യേ. – തലമുടി
- കണ്ടാലറിയില്ല, കൊണ്ടാലറിയും. – കാറ്റ്
- അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല. – അമ്പിളിമാമൻ
- ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല. – പുക
- കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു. – തേങ്ങ
- ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു. – പട്ടം പറത്തൽ
- നോക്കിയാൽ കാണാം, കാണുന്നതൊക്കെ പിടിക്കാം. – ഛായാഗ്രാഹി (ക്യാമറ)
- ഉദിച്ചുവരുന്ന ഭഗവാനെ പിടിച്ചു രണ്ടടി. – സ്വർണ്ണം ഉരുക്കി അടിക്കൽ
- ഇത്തിരി പോന്ന വായ, പറ പോലെ വയറ്. – കുടം
- കൂട് തുറന്നാൽ ലോകം മുഴുവൻ. – പഞ്ഞിക്കായ പൊട്ടുന്നത്
- അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല. – മിന്നൽ അഥവാ കൊള്ളിയാൻ.
- കൂട്ടിത്തിന്നാൻ ഒന്നാന്തരം, ഒറ്റയ്ക്കായാൽ ആർക്കും വേണ്ട. – ഉപ്പ്
- അകം എല്ലും തോലും പുറം പൊന്ത പൊന്തം. – വൈക്കോൽത്തുറു
- കുത്തിയിട്ടാൽ മുളയ്ക്കില്ല, വേലിയിൽ പടരില്ല. – ഉപ്പ്
- കൊച്ചുകൊച്ചച്ചിങ്ങ, കുലനിറച്ചച്ചിങ്ങ, വയ്പാൻ കൊള്ളാം, തിന്മാൻകൊള്ളുകയില്ല . – കഴുത്തില
- അകത്ത് രോമം, പുറത്തിറച്ചി. – മൂക്ക്
- അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ. – അമ്മിക്കല്ലും കുഴവിയും
- അണിഞ്ഞാല് എടുക്കാനാവാത വെള്ളി താലി : കോലം
- അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും. – ഛായാഗ്രാഹി (ക്യാമറ)
- ചത്താലേ മിണ്ടുള്ളൂ ചങ്കൂച്ചാര്. – ശംഖ്
- തിത്തെയ് എന്നൊരു കൊയ്ത്തരിവാൾ. – ചന്ദ്രക്കല
- എത്തിയാലുമെത്തിയാലുമെത്താത്ത മരത്തിൽ വാടി വീഴാത്ത പൂക്കൾ. – നക്ഷത്രങ്ങൾ
- മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത് – നെല്ലും വൈക്കോലും
- വരുമ്പോൾ ചുവന്നിട്ട്, പോകുമ്പോൾ കറുത്തിട്ട് – മൺകലം
- നാലുപേരുകൂടി ഒന്നായി. – മുറുക്കുക
- കൊക്കിരിക്കും കുളം വറ്റി വറ്റി. – നിലവിളക്ക്
- രണ്ടു കാലുണ്ട്, മൂക്കില്ലെങ്കിൽ നിൽക്കാൻ പറ്റില്ല. – കണ്ണട
- ഇത്തിരിക്കുഞ്ഞൻ കുഞ്ഞിനെ കരയിപ്പിച്ചു. – ചീനമുളക്
- പുറം പരപരാ, അകം മിനുമിനാ – ചക്ക
- വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം. – കണ്ണ്
- കിഴക്കേപ്പുറത്തു വാഴവെച്ചു, പടിഞ്ഞാപ്പുറത്തു കുലവെട്ടി. – സൂര്യൻ
- പ്രതിഷ്ഠയുണ്ട്, പ്രദക്ഷിണമുണ്ട്, നേദ്യവും ധാരയുമുണ്ട്, പക്ഷേ പൂജയില്ല. – ചക്ക്
Kadamkathakal Pdf
Download Malayalam Kadamkathakal pdf